മാ:നിഷാദാ............



ഇണകളായ ക്രൌന്ച്ചപ്പക്ഷികളില്‍ ഒന്ന്‍ വേടന്റെ ശരമേറ്റ് വീണപ്പോള്‍
ആ വിരഹത്തിന്റെ വേദന അറിഞ്ഞു വാല്മീകി.
നൊമ്പരത്തോടെ അദ്ദേഹം ചൊല്ലി മാ:നിഷാദ .........
ഇന്നും ഭുമിയില്‍ ആ സ്വരം പ്രതിധ്വനിച്ചു കൊണ്ടിരിയ്ക്കുന്നു.
യുധാസന്നാഹങ്ങളുടെ മുരള്‍ച്ചക്കിടയില്‍
പ്രകൃതിയുടെ ആ സ്വരം നാം കേള്‍ക്കുന്നില്ല ..............
ആരെങ്കിലും അതാവര്‍ത്തിച്ച്ചിരുന്നെങ്കില്‍ ........
ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ...............
അക്ഷരങ്ങളിലെ ഓര്‍മ്മകള്‍ 


ഏകാന്തതയുടെ മൌനസ്വരങ്ങള്‍
അക്ഷരങ്ങളായി ഓര്‍മ്മയുടെ പുസ്തക താളുകളിലെയ്കാവാഹിച്ച
കൈകളില്‍ ചങ്ങലപ്പൂടുകള്‍ വീഴുമ്പോള്‍ ................
തൂലികതുമ്പിലെ മഷിത്തുള്ളികള്‍ മാഞ്ഞുപോകുമ്പോള്‍..........
മനസ്സിന്റെ താളുകളില്‍ ചോര പൊടിച്ച് നാരായമുനയാല്‍ കോറിയിട്ട 
വേദനകളും സ്വപ്നങ്ങളും തന്റേതു മാത്രമാകുന്ന കാലം.

ദുഖവും, സങ്കടവും സന്തോഷവും പങ്കുവച്ച് സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയവന്‍ .............
കാല്പനികതയുടെ കഥാകാരന്‍ ......മരണത്തിനു കീഴടങ്ങുന്നു .
നാളെ അക്ഷരങ്ങളുടെ ചുടലപ്പറമ്പില്‍ വീണ്ടുമൊരു ശവദാഹം ............